Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Leader

‘സുധീരൻ കട്ടപ്പുറത്തിരിക്കുന്ന ഓടാത്ത വണ്ടി; കെട്ടുകെട്ടിച്ചതിൽ പങ്കുണ്ട്’: രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ'

ആലപ്പുഴ: മുൻ കെപിസിസി പ്രസിഡന്‍റും മുതിർന്ന നേതാവുമായ വി.എം. സുധീരനെ കടുത്ത ഭാഷയിൽ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.എം. സുധീരൻ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം കട്ടപ്പുറത്തിരിക്കുന്ന ഓടാത്ത വണ്ടിയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

കഴിഞ്ഞ 30 കൊല്ലമായി സാക്ഷാൽ വി.എം. സുധീരൻ തന്നെ വ്യക്തിപരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. സുധീരനെ ആലപ്പുഴയുടെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും കെട്ടുകെട്ടിച്ചതിൽ തനിക്ക് പങ്കുണ്ടെന്നും അതിന്‍റെ വൈരാഗ്യമാണ് ഇപ്പോൾ തീർക്കുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

അന്ന് കട്ടപ്പുറത്ത് കയറിയ സുധീരൻ ഇപ്പോഴും അവിടെത്തന്നെ ഇരിക്കുകയാണെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.

National

തമിഴ്നാട്ടിൽ ഭരണപങ്കാളിത്തം ആവശ്യപ്പെടുന്നത് തെറ്റല്ലെന്ന് കോൺഗ്രസ് നേതാവ്

കോയന്പത്തൂർ: ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെടുന്നത് തെറ്റല്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി.

വർഷങ്ങളോളം കോൺഗ്രസ് ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നില്ലെങ്കിലും ഒരിക്കലും ചെയ്യില്ലെന്ന് അർഥമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ സമയമായെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞിരുന്നു. വിജയ്‌യെ ഒറ്റത്തവണ മാത്രമാണ് സന്ദർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കീഴിലുള്ള ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസിന്‍റെ ചെയർമാനാണ് പ്രവീൺ ചക്രവർത്തി.

Kerala

പിണറായി-പോറ്റി ഫോട്ടോ വിവാദം; സുബ്രഹ്മണ്യനെ വീണ്ടും പോലീസ് ചോദ്യംചെയ്തു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണപ്പാളി മോഷണക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്നുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെ ചേവായൂര്‍ പോലീസ് ഇന്നലെയും ചോദ്യംചെയ്തു.

മുക്കാല്‍ മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സുസുബ്രഹ്മണ്യനെ പോലീസ് വിട്ടയച്ചു. സുബ്രഹ്മണ്യന്‍റെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന കക്കോടി സ്വദേശി ബാബുരാജിനെയും പോലീസ് ചോദ്യംചെയ്തു.

ചോദ്യം ചെയ്യലിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു പുറത്ത് ‘പോറ്റിയേ കേറ്റിയേ’പാട്ടുപാടുകയും മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രതിഷേധിക്കുകയും ചെയ്തു.

പോസ്റ്റ് ചെയ്തത് യഥാര്‍ഥ ചിത്രങ്ങള്‍തന്നെയാണെന്ന നിലപാട് സുബ്രഹ്മണ്യന്‍ പോലീസിനോട് ആവര്‍ത്തിച്ചു. സമൂഹമാധ്യമങ്ങളില്‍ വിവിധ ഇടങ്ങളില്‍ പലരും പ്രചരിപ്പിച്ച ചിത്രമാണിത്. അതുതന്നെയാണ് തന്‍റെ സഹായി സമൂഹമാധ്യമ പേജില്‍ ഉള്‍പ്പെടുത്തിയതെന്നും സുബ്രഹ്മണ്യന്‍ പോലീസിനോടു പറഞ്ഞു.

ഇന്നലെ രാവിലെ പതിനൊന്നോടുകൂടി കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് സുബ്രഹ്മണ്യൻ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. സര്‍ക്കാരിനുവേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന നിലപാടാണ് പോലീസിന്‍റേതെന്ന് സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ എന്‍. സുബ്രഹ്മണ്യന്‍ ആരോപിച്ചു.

ഇതേ ഫോട്ടോ ബിജെപി നേതാവും പോസ്റ്റ് ചെയ്‌തെങ്കിലും കേസെടുത്തില്ല. പോറ്റിയും മുഖ്യമന്ത്രിയും ഒപ്പം നില്‍ക്കുന്ന വീഡിയോ മുന്പ് പിആര്‍ഡി പുറത്തുവിട്ടതാണെന്നും ആ വീഡിയോ പൂര്‍ണമായും വീണ്ടും പുറത്തുവിടണമെന്നും അല്ലെങ്കില്‍ അതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പിടിച്ചുവച്ച ഫോണ്‍ രണ്ടു ദിവസത്തിനകം തിരിച്ചുനല്‍കാമെന്നാണു പോലീസ് സുബ്രഹ്മണ്യനെ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയും സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള അടിക്കുറിപ്പോടുകൂടിയ ചിത്രം എന്‍. സുബ്രഹ്മണ്യന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന്‍റെ പേരിലാണ് പോലീസ് കേസെടുത്തത്. ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സമൂഹത്തില്‍ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രാഷ്‌ട്രീയ വിദ്വേഷം സൃഷ്ടിക്കുകയും ലഹളയ്ക്ക് ഇടയാക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണു ചിത്രം പങ്കുവച്ചതെന്ന സംശയമാണു പോലീസിന്‍റെ പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്.

Kerala

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവച്ചു; കോൺഗ്രസ്‌ നേതാവിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് കോൺഗ്രസ്‌ നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തത്.

കലാപശ്രമത്തിനാണ് കേസ് എടുത്തത്. സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് കൃത്യമായ മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

അടൂർ പ്രകാശ് മറുപടി പറയാത്തതിനാൽ സംഭവങ്ങളിൽ കൂടുതൽ ദുരൂഹതയേറുന്നെന്നും പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം പറ‍ഞ്ഞു.

Kerala

ഡിവൈഡർ തകർത്ത സംഭവം; അനിൽ അക്കരയ്ക്കെതിരെ കേസെടുത്തു

തൃശൂർ: സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡറാണ് അനിൽ അക്കര തകർത്തത്.

ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തത്. 19160 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് എഫ്ഐആറിലുണ്ട്. സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ചാണ് ഡിവൈഡർ തകർത്തത്.

മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര്‍ തല്ലിപ്പൊളിച്ച് അനില്‍ അക്കരയുടെ പ്രകോപനം. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്‍റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.

Latest News

Corehub Up